പകരമീ രാവിന്റെ തേരണഞ്ഞൂ
അകലെയൊരു രാക്കിളി കരയുന്നു , മാനത്ത്
കതിർ കൊയ്യാൻ താരങ്ങളണി നിരന്നൂ
ധനുമാസരാവിതാ..പാതിരാപ്പൂ ചൂടി
മധുമന്ദഹാസം പൊഴിച്ചിടുന്നു..
തുടിയുടെ മേളം കേൾക്കുന്നൂ..അമ്പല-
-ച്ചിറയിൽ നിന്നാഘോഷമലയടിപ്പൂ..
തിരുവാതിരക്കാലം.., മനസ്സിന്നകത്തെങ്ങോ
മലരമ്പു കൊള്ളുന്നു...മകരന്ദം നിറയുന്നൂ...
പൌർണ്ണമിച്ചന്ദ്രിക പാലൊളി വിതറുന്നൂ...
പാതിരാകുളിർക്കാറ്റു വീശിടുന്നൂ....
ഭൂമിയിന്നാമോദ ന്രുത്തമാടുന്നൂ.. ആർദ്രമീ രാവിന്റെ ചാരുതയിൽ
കൈക്കൊട്ടി കുമ്മിയടിച്ചു കളിക്കുന്നു,
കണ്ണിലുറക്കച്ചടവുമായി...
ആലസ്യമോടെയീ രാത്രിയിൽ മങ്കമാർ
ആതിരാനോൽമ്പു നോറ്റിടുന്നൂ