kunjan radio

2010, ജൂൺ 24, വ്യാഴാഴ്‌ച

എന്റെ വാവക്ക്..

എന്റെ വാവക്ക്

നിന്നിൽ ഞാൻ കണ്ടതെൻ പ്രതിച്ഛായയെ..

എങ്ങോ കളഞ്ഞുപോയൊരെൻ പ്രിയ ബാല്യത്തെ..

സ്വപ്നങ്ങൾ കണ്ടു നടന്നൊരാ കാലത്തെ..

പൊട്ടിച്ചിരിച്ചു കളിച്ചൊരാ..നാളിനെ

കൊച്ചു പിണക്കങ്ങൾ, തർക്കങ്ങൾ, പരിഭവ-

-മൊട്ടുകൾ വിരിവതും..താനെ താഴെ വീഴുന്നതും

ഒക്കെ ഞാൻ കാണുന്നു..നിൻ മിഴിത്തുമ്പിലായ്..

ചിത്രങ്ങൾ ചാലിച്ച വർണ്ണപ്രപഞ്ചവും..

നീ തീർക്കുമോരോ..പദചലനത്തിലും..

കേൾക്കുന്നു..ഞാനെന്റെ നഷ്ടശ്രുതികളെ..

നീ മൊഴിയുമോരോ വാക്കും പൊഴിക്കുന്ന-

-തെൻ സ്വരചെപ്പിലെ മുത്തുമണികളെ..

പട്ടുപാവാടത്തുമ്പൊന്നുയർത്തി നീ

തൊട്ടാവാടി പടർപ്പിലൂടോടുമ്പോൾ

മുള്ളു കൊണ്ടു നിൻ കാൽ മുറിഞ്ഞീടവേ..

പിന്തിരിഞ്ഞതു മാറ്റാൻ ശ്രമിക്കവേ..

കൌതുകത്തോടതു കണ്ടുനിന്നീടുമ്പോൾ

ഞാനുമെന്റെയാ..കാലമതോർത്തുപോയ്..

ഒന്നുമോർക്കാതെ..അല്ലലറിയാതെ..

തെല്ലും പ്രാരാബ്ധക്കെട്ടുകളില്ലാതെ..

മുൻപിൽ കണ്ടിടുമോരോ ചെടിയോടും..

കിന്നാരങ്ങൾ പറഞ്ഞു നടന്നതും..

തുമ്പിയെ കൊണ്ടു കല്ലെടുപ്പിച്ചതും..

തുമ്പപ്പൂക്കൾ പറിച്ചു നടന്നതും..

എത്രയകലെയാണക്കാലമോർക്കവേ..

നഷ്ടമായ് പോയതെൻ പ്രിയ ബാല്യത്തെ!!!

ഇന്നു നീയെന്റെ മുന്നിൽ വന്നീടുമ്പോൾ..

നിന്നിലക്കാലം കാണുന്നു സത്യമായ്..

നിന്നിലെന്നെ ഞാൻ കാണുന്നു..സ്മൃതികൾ തൻ

തീരമണയുന്നുതിരമാല നുരയുന്നു

എന്റെ വാവക്ക്

നിന്നിൽ ഞാൻ കണ്ടതെൻ പ്രതിച്ഛായയെ..

എങ്ങോ കളഞ്ഞുപോയൊരെൻ പ്രിയ ബാല്യത്തെ..

സ്വപ്നങ്ങൾ കണ്ടു നടന്നൊരാ കാലത്തെ..

പൊട്ടിച്ചിരിച്ചു കളിച്ചൊരാ..നാളിനെ

കൊച്ചു പിണക്കങ്ങൾ, തർക്കങ്ങൾ, പരിഭവ-

-മൊട്ടുകൾ വിരിവതും..താനെ താഴെ വീഴുന്നതും

ഒക്കെ ഞാൻ കാണുന്നു..നിൻ മിഴിത്തുമ്പിലായ്..

ചിത്രങ്ങൾ ചാലിച്ച വർണ്ണപ്രപഞ്ചവും..

നീ തീർക്കുമോരോ..പദചലനത്തിലും..

കേൾക്കുന്നു..ഞാനെന്റെ നഷ്ടശ്രുതികളെ..

നീ മൊഴിയുമോരോ വാക്കും പൊഴിക്കുന്ന-

-തെൻ സ്വരചെപ്പിലെ മുത്തുമണികളെ..

പട്ടുപാവാടത്തുമ്പൊന്നുയർത്തി നീ

തൊട്ടാവാടി പടർപ്പിലൂടോടുമ്പോൾ

മുള്ളു കൊണ്ടു നിൻ കാൽ മുറിഞ്ഞീടവേ..

പിന്തിരിഞ്ഞതു മാറ്റാൻ ശ്രമിക്കവേ..

കൌതുകത്തോടതു കണ്ടുനിന്നീടുമ്പോൾ

ഞാനുമെന്റെയാ..കാലമതോർത്തുപോയ്..

ഒന്നുമോർക്കാതെ..അല്ലലറിയാതെ..

തെല്ലും പ്രാരാബ്ധക്കെട്ടുകളില്ലാതെ..

മുൻപിൽ കണ്ടിടുമോരോ ചെടിയോടും..

കിന്നാരങ്ങൾ പറഞ്ഞു നടന്നതും..

തുമ്പിയെ കൊണ്ടു കല്ലെടുപ്പിച്ചതും..

തുമ്പപ്പൂക്കൾ പറിച്ചു നടന്നതും..

എത്രയകലെയാണക്കാലമോർക്കവേ..

നഷ്ടമായ് പോയതെൻ പ്രിയ ബാല്യത്തെ!!!

ഇന്നു നീയെന്റെ മുന്നിൽ വന്നീടുമ്പോൾ..

നിന്നിലക്കാലം കാണുന്നു സത്യമായ്..

നിന്നിലെന്നെ ഞാൻ കാണുന്നു..സ്മൃതികൾ തൻ

തീരമണയുന്നുതിരമാല നുരയുന്നു

2010, ജൂൺ 17, വ്യാഴാഴ്‌ച

എന്തിനായ്.

എങ്ങുനിന്നോ പറന്നു വന്നെന്നിലെ

ചന്ദനമരചില്ലയിൽ ചേക്കേറി..

മെല്ലെ പൂഞ്ചിറകൊന്നൊതുക്കി നീ

നെഞ്ചുരുമ്മിയിരിക്കുന്നതെന്തിനായ്

തൂവലൊന്നും കൊഴിഞ്ഞുപോയീടാതെ..

താരിളം മേനി നെഞ്ചോടടുക്കി ഞാൻ..

താരകങ്ങളും..പൂനിലാചന്ദ്രനും..

കാൺകെ കാതോരമോതി.. മെല്ലവേ..

എന്തിനെൻ മരച്ചില്ലയിൽ വന്നിരു-

ന്നെന്തിനൂയലാടുന്നുനിന്നുള്ളിലെ

നിർമ്മലസ്നേഹമേകുന്നതെന്തിനായ്..

വാസനതൈലം തൂകുന്നതെന്തിനായ്?

സ്നേഹജ്വാലകളാളിപടർത്തിയി-

-ട്ടൂളിയിട്ടു പറക്കുന്നതെന്തിനായ്!!

മൂകതയാലുറങ്ങിക്കിടക്കുമെൻ..

ജീവനെ വന്നുണർത്തുന്നതെന്തിനായ്..?

കൂടൊരുക്കി ഞാൻ വച്ചതു കണ്ടുവോ..?

കൂട്ടിനുള്ളിലെ പൂമെത്ത കണ്ടുവോ

നേർത്തതെങ്കിലുമീ വാഴനാരിനാൽ..

കോർത്തു വച്ചോരു പൂമാല കണ്ടുവോ..

ഈറനാകുന്നതെന്തിന്നു നിൻ മനം ..?

നീലവാനം പോൽ നീണ്ടു വിശാലമാം..

ഈ ഹൃദയമിന്നേകുന്നിതോമനേ..

ആത്മഹർഷത്തോടേറ്റു വാങ്ങീടുക..